-->

പണയത്തിലിരിക്കുന്ന സ്വർണ്ണം എടുത്ത് പണയം വക്കാനാകില്ല ആർബിഐ



മുംബൈ: സ്വർണ്ണ വായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലേഡ്‌ജിങ് അതായത് പുനർ പണയ വായ്പ രീതി അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്.


 ഉപഭോക്താക്കൾ വായ്പകൾ ഈയിടെയായി നൽകുന്ന സ്വർണം മറ്റൊരു ബാങ്കിലോ ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയിൽ പണയപ്പെടുത്തി ധനസമാഹരണം നടത്തുന്നതാണ് റിപ്ലഡ്ജിങ്. സ്വർണ്ണത്തിന് വിലകുത്തനെ ഉയർന്ന സാഹചര്യത്തിൽ അനൗദ്യോഗിക ശ്രീങ്കലയിൽ ഇത്തരം വായ്പകൾ കൂടുതൽ പ്രചാരം നേടിയിരുന്നു.

 സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങളും കൊള്ള പലിശക്കാരും ഈ രീതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾ സ്വർണം പണയപ്പെടുത്തിയാൽ അവർ ഉയർന്ന പലിശക്ക് പണം നൽകും. അതിനുശേഷം ഇതേ സ്വർണം കുറഞ്ഞ പലിശയിൽ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ പണയപ്പെടുത്തും. പലിശയിലെ വ്യത്യാസം ആണ് ഇവർക്ക് ലാഭമായി കിട്ടുക. ചെലവില്ലാതെ തന്നെ സമാഹരണം നടക്കുമെന്നത് നേട്ടമാണ്.

 പല സ്ഥാപനങ്ങളും ഇത്തരത്തിൽ പുനർ പണയ വായ്പകൾ എടുക്കാറുണ്ട്. ഉപഭോക്താക്കൾ നൽകുന്ന സ്വർണം അതേ രീതിയിൽ പാക്ക് ചെയ്താണ് പുനർ പണയത്തിനായി നൽകുക. പല വായ്പകൾ ആണെന്നതിനാൽ ഒരേ സ്ഥാപനത്തിന് എത്ര തുകയുടെ മൊത്തം വായ്പകൾ ഉണ്ടെന്ന് കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തിൽ പല ബാങ്കുകളിലായി ഒരേ സ്ഥാപനത്തിന് വായ്പകൾ ഉണ്ടാകാം. ഗ്രാമ അർദ്ധനഗരമേഖലകളിലെ അസംഘടിത മേഖലയിൽ നിന്നുള്ള സ്ഥാപനങ്ങളാണ് കൂടുതലും ഇത്തരം വായ്പകൾ ക്ക് എത്താറുള്ളത്. 

 ആർബിഐയുടെ 2025 ജൂണിലെ സ്വർണ്ണ പണയ വായ്പയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ ഇത്തരം വായ്പകൾ നിർത്തുന്നതിന് ചട്ടം കൊണ്ടുവന്നിട്ടുണ്ട്. ഒരു വായ്പ സ്ഥാപനം സ്വർണം അല്ലെങ്കിൽ വെള്ളി പുനർ പണയത്തിലൂടെ വീണ്ടും വായ്പ ലഭിക്കാനായി ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2026 ഏപ്രിൽ ഒന്നിനാണ് ഈ നിയമം പ്രാബല്യത്തിൽ ആവുക.

 സുരക്ഷിതമായ വായ്പ എന്ന നിലയിൽ ബാങ്കുകൾക്ക് സ്വർണ്ണ പണയ വായ്പകളിൽ താൽപര്യം കൂടുതലാണ്. സാധാരണയായി സ്ഥാപനങ്ങൾക്കു മാത്രമാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വർണത്തിലെ പുനർപണയ വായ്പ നൽകിയിരുന്നത്.

 എന്നാൽ കൊള്ള പലിശക്കാരായ വ്യക്തികൾ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സ്വർണത്തിന്റെ യഥാർത്ഥ ഉടമകൾക്ക് തന്നെ സ്വർണ്ണപ്പണയത്തിലൂടെ വായ്പ തരപ്പെടുത്തിയാൽ മതി എന്നാണ് ആർ ബി ഐ പറയുന്നത്. ഏപ്രിലാണ് നിയമ പ്രാബല്യത്തിൽ ആവുക എങ്കിലും ഇതിനകം പല ബാങ്കുകളും പുനർ പണയ വായ്പകൾ ഒഴിവാക്കി തുടങ്ങിയതാണ് ബാങ്ക് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

 2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് 3.2 ലക്ഷം കോടി രൂപയുടെ സ്വർണ്ണ പണയ വായ്പകൾ ആണ് ബാങ്കുകളിൽ നിലവിലുള്ളത്.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>