മോട്ടിവേഷൻ പ്രഭാഷകൻ ഭാര്യയെ മർദ്ദിച്ചതായി പരാതി
മലപ്പുറം സ്വദേശികളായ മാരിയോയും ജിജിയും കുറച്ചു വർഷങ്ങൾക്കു മുമ്പ് മതം മാറി ക്രിസ്ത്യാനി മതത്തിൽ ചേർന്ന് ഫിലോകോലിയ എന്ന സ്ഥാപനം രൂപവൽക്കരിച്ച് മുരിങ്ങൂരിൽ പ്രവർത്തിച്ച് വരികയാണ്.
മുരിങ്ങൂർ ഡിവൈന് സമീപം ഫിലോ കോലിയ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയായ ഇദ്ദേഹത്തിനെതിരെ സ്ഥാപന ഡയറക്ടറും ഭാര്യയുമായ ജിജി മാരിയോ ആണ് ചാലക്കുടി പോലീസിൽ പരാതി നൽകിയത്. പരാതിയിൽ മാരിയോ ജോസഫിനെതിരെ കേസെടുത്തെങ്കിലും തുടർന്ന് ഇയാൾ ഒളിവിൽ പോയി.
ഇവർ രണ്ടുപേരും മോട്ടിവേഷൻ പ്രഭാഷകരാണ്. മാസങ്ങളായി ഇരുവരും സ്വരച്ചേർച്ചയിലല്ല. ഏകദേശം 9 മാസങ്ങളോളമായി മാരിയോ വീട്ടിൽ നിന്നും മാറി താമസിക്കുകയാണ്. ഒൿടോബർ 25ന് വൈകിട്ട് വീട്ടിലെത്തിയ മാരിയോ സംസാരിക്കുന്നതിനിടയിൽ തർക്കം മൂത്ത് തന്നെ ചീത്തവിളിക്കുകയും സെറ്റ് ടോപ്
ബോക്സ് എടുത്ത് തലക്കടിക്കുകയും തലമുടി പിടിച്ചു വലിക്കുകയും എഴുപതിനായിരം വില വരുന്ന ഫോൺ തകർക്കുകയും ചെയ്തുഏന്നാണ് ജിജി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
ഭാര്യ പരാതി നൽകുന്നതിന് രണ്ട് ദിവസം മുമ്പ് അവർക്കെതിരെ ചാലക്കുടി പോലീസിൽ മാരീയോ പരാതി നൽകിയതായി പറയുന്നു. അറസ്റ്റിനെ ഭയന്ന് കേസിൽ മാരിയോ ജോസഫ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന.
